HomeSPECIAL STORIESഓപ്പൺ സീറോ വന്നു കഴിഞ്ഞാൽ വാങ്ങും ഞാനൊരു മോട്ടോർ കാർ .

ഓപ്പൺ സീറോ വന്നു കഴിഞ്ഞാൽ വാങ്ങും ഞാനൊരു മോട്ടോർ കാർ .

മോഹന്‍ശ്രീശൈലം
നോട്ടിക്കല്‍ ടൈംസ് കേരള.

സീറോ ബാബു എന്ന മൊഹമദ് ബാബുവിന്റെ 3 ആം ചരമ ദിനം .
സീറോ ബാബു , മുഹമ്മദ് ബാബു എന്നും അറിയപ്പെടുന്നു , 1980 കളിൽ മലയാള സിനിമയിൽ സജീവമായിരുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര ഗായകനും നടനും സംഗീതസംവിധായകനുമായിരുന്നു . അദ്ദേഹം ഒരു നാടക കലാകാരനായിരുന്നു, സിനിമാ നടനായി. പി.ജെ. ആന്റണിയുടെ ദൈവവും മനുഷ്യനും എന്ന നാടകത്തിൽ , നിലനിന്നിരുന്ന പരുത്തി ചൂതാട്ടത്തിൽ ജീവിതം മടുത്ത ഒരു മനുഷ്യന്റെ വേഷമാണ് കെ.ജെ.ബാബു അവതരിപ്പിച്ചത്. കഴിഞ്ഞകാലത്ത്. ഓപ്പൺ സീറോ എന്നായിരുന്നു കളിയുടെ പേര്. ഓപ്പൺ സീറോ എന്ന ഗാനം അവതരിപ്പിക്കുകയും ആ വേഷം ചെയ്യുകയും ചെയ്തപ്പോൾ മുതൽ അദ്ദേഹം സീറോ ബാബു എന്നാണ് അറിയപ്പെട്ടിരുന്നത്. 1983-ൽ പുറത്തിറങ്ങിയ മരക്കിലോറികളും എന്ന ചിത്രത്തിലെ നക്ഷത്രങ്ങൾ ചിമ്മും , 1982-ൽ പുറത്തിറങ്ങിയ കുറുക്കന്റെ കല്യാണം എന്ന ചിത്രത്തിലെ മണവാട്ടിപ്പെണ്ണൊരുങ്ങിയും ഉൾപ്പെടെ ഏതാനും ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട് . കേരള സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ചിട്ടുള്ള അദ്ദേഹം 90 ഓളം സിനിമകളിലും വിവിധ നാടകങ്ങളിലും പാടിയിട്ടുണ്ട്.

അത്തിക്കയെ വിവാഹം കഴിച്ച അദ്ദേഹത്തിന് സൂരജ്, സുൽഫിക്കർ, ദീപ, സബിത എന്നിങ്ങനെ നാല് മക്കളുണ്ട്.

പത്താം വയസിലാണ് മുഹമ്മദ്‌ ബാബു വേദികളിൽ പാടി തുടങ്ങുന്നത്. ലത മങ്കേഷ്കറുടെ ശബ്ദം മനോഹരമായി അനുകരിച്ച് വേദികളിൽ അദ്ദേഹം കയ്യടി നേടി. പിജെ ആന്റണിയുടെ നാടകങ്ങളിലൂടെ ആണ് അഭിനയ ലോകത്തെക്കും പിന്നണി ഗാന രംഗത്തേക്കും എത്തുന്നത്.

1964ഇൽ
.കുടുംബിനി എന്ന ചിത്രത്തിന് വേണ്ടിയാണ് ബാബു ആദ്യമായി പാടുന്നത്. അഭയദേവാണ് ആ ചിത്രത്തിന്റെ ഗാനരചന നിർവഹിച്ചത്. പിജെ ആന്റണിയുടെ ‘ദൈവവും മനുഷ്യനും’ എന്ന നാടകത്തിലെ ഗാനം ‘ഓപ്പൺ സീറോ വന്നു കഴിഞ്ഞാൽ വാങ്ങും ഞാനൊരു മോട്ടോർ കാർ ‘എന്ന ഗാനമാണ് കെജെ ബാബു എന്ന ഗായകനെ സീറോ ബാബു എന്നാക്കിയത്.പോർട്ടർ കുഞ്ഞാലിയിൽ ശ്രീമൂലനഗരം വിജയന്റെ വരികൾക്കു ബാബുരാജ് സംഗീതം പകർന്ന ഗാനം, വണ്ടിക്കാരൻ ബീരാൻകാക്ക…ഭൂമിയിലെ മാലാഖ എന്ന ചിത്രത്തിലെ മുണ്ടോൻ പാടത്തു കൊയ്ത്തിനു വന്നപ്പോ… ബാബുവിന്റെ ശബ്ദം ആസ്വാദകരിലെത്തി. സുബൈദ, അവൾ, ഇത്തിക്കരപ്പക്കി തുടങ്ങിയ ചിത്രങ്ങളിലും ബാബു പാടിയിട്ടുണ്ട്. വിസ എന്ന ചിത്രത്തിൽ സംഗതി കുഴഞ്ഞല്ലോ, തലയൊക്കെ കറങ്ങണൂ പടച്ചോനേ എന്ന ഗാനവും ബാബുവിന്റെ ശബ്ദം രേഖപ്പെടുത്തി. സത്യൻ അന്തിക്കാടിന്റെ ആദ്യചിത്രമായ കുറുക്കന്റെ കല്യാണം, ഫാസിൽ ചിത്രമായ മറക്കില്ലൊരിക്കലും എന്നീ സിനിമകളുടെ സംഗീതസംവിധായകനും സീറോ ബാബുവായിരുന്നു. ചില സിനിമകളിൽ തന്മയത്വത്തോടെ അഭിനയിക്കുകയും ചെയ്തു.അഞ്ചു സുന്ദരികൾ, മാടത്തെരുവി കൊലക്കേസ്, തോമാസ്ലീഹ, സിദ്ദിഖ്‌ലാൽ സംവിധാനം ചെയ്ത കാബൂളിവാലയിൽ പിറന്നൊരീ മണ്ണും എന്ന ഗാനം ആലപിക്കുന്ന ഗായകൻ, രണ്ടാം ഭാവത്തിലെ ഗസൽഗായകൻ. വിദേശത്തടക്കം നിരവധി വേദികളിൽ എല്ലാത്തരം ഗാനങ്ങളും പാടി.2005ൽ കേരള സംഗീത നാടക അക്കാഡമിയുടെ അംഗീകാരവും ബാബുവിനു ലഭിച്ചിരുന്നു.
ബാബുരാജിന്റെ സംഗീതത്തില്‍ സുബൈദയില്‍ മെഹ്ബൂബുമൊത്തു പാടിയ കളിയാട്ടക്കാരി കിളിനാദക്കാരി എന്ന കോമഡി ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു.

എൺപതുകളുടെ പകുതിയോടെ അദ്ദേഹം ചലച്ചിത്ര ഗാനരംഗത്തു നിന്ന് പിൻവാങ്ങി. ഇതിനിടെ ഒരു തമിഴ് ചിത്രമടക്കം നാലു സിനിമകൾക്ക് സംഗീതമൊരുക്കി. മാടത്തരുവി, കാബൂളിവാല എന്നീ സിനിമകളിൽ അഭിനയിക്കുകയും ചെയ്തു. കഴിഞ്ഞ ഏതാനും വർഷങ്ങളായി കൊച്ചിയിലെ വീട്ടിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു ഒരു തലമുറയുടെ പ്രിയപ്പെട്ട സീറോ ബാബു.

വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന സീറോ ബാബു എന്ന മുഹമ്മദ് ബാബു 2020 ഒക്ടോബർ 21 ന് ബുധനാഴ്ച അന്തരിചു. അദ്ദേഹത്തിന്റെ കബറടക്കം അടുത്ത ദിവസം എറണാകുളം നോര്‍ത്ത് തോട്ടത്തുംപടി ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ നടന്നു .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Apr 17

Apr 16

Apr 12

Apr 11

Recent Comments